Friday, July 22, 2011

എനിക്കെന്നെ തിരിച്ചു തരൂ

ഉമ്മാ മാപ്പ് ..........................
  മനസ്സ് വേദനിക്കുന്നു ഉമ്മാ .................
  ചളിയുടെ ദുര്‍ഗന്ധം എന്നില്‍ എങ്ങിനെ വന്നു ഉമ്മാ .......... 
 ഉമ്മയുള്ളപ്പോള്‍ ആ നീലതടാകത്തില്‍......
 സുഗന്ധമുള്ള താമരകളല്ലേ ഉണ്ടായിരുന്നത് 
 ഇപ്പൊ ആ താമരക്ക്‌ ദുഗന്ധമാണ് ഉമ്മാ 
 എന്റെ ചുറ്റും ദുഗന്ധമാണ്  ഉമ്മാ....
 എന്നിലെ നല്ല സുഗന്ധം 
 എന്നിലെ നന്മകള്‍ 
 എനിക്ക് തിരിച്ചു തരൂ
  പോന്നുമ്മാ ....
 എന്നെ ചുറ്റിവരിയുന്ന 
 വിഷപാമ്പുകള്‍ 
  കാര്‍ന്നു തിന്നുന്ന തേളുകള്‍
   വീര്‍പ്പുമുട്ടിക്കുന്ന ഏകാന്തത 
 അതുമാത്ര മാനെനിക്കിന്നു കൂട്ട് 
 എനിക്കെന്നെ തിരിച്ചു തരൂ ഉമ്മാ ........ 
 

Tuesday, July 19, 2011

        മരുഭുമിയിലെ ചുടുകാറ്റില്‍ ഉള്ളിലെ ചെറു തണുപ്പുപോലും
       തിളച്ചു മറയുന്നു .... ഉള്ളിലെ മണല്‍ തരികള്‍ വെന്തുരുകുന്നു
       ദൂരെ കാണുന്നു, മരുപ്പച്ചയോ അതോ വെറുതെ തോന്നുന്ന പ്രതീക്ഷയോ  
       എങ്ങോട്ടീ യാത്ര ചുറ്റും മണല്‍കടല്‍...
       എങ്ങിനെ നീന്തി കടക്കും ഈ കടല്‍ ...
       കൈകള്‍ തുഴയുന്നു 
       കാലുകള്‍ ഇടറുന്നു 
       ഞാന്‍ മാത്രമോ  അല്ല എനിക്ക് മുമ്പേ നീന്തി പോയവര്‍ 
       അവരിവിടെ വലിച്ചെറിഞ്ഞു പോയ മഞ്ഞുതുള്ളികള്‍.
       ഞാനാ മഞ്ഞുതുള്ളി കൈകളില്‍ കോരിയെടുത്തു  പക്ഷെ കൈകളില്‍ കണ്ണീരായ് താഴേക്ക്
       ആ കണ്ണീര്‍ ചൂടുള്ള മണല്‍ തരികളെ .....................
       വീണ്ടും ചൂടുള്ളുതാക്കി
       ഇനി ഒരുനാള്‍ ഈ മണല്‍ തരികള്‍ 
       ഉറപ്പുള്ള പാറകളായ് മാറും
       നീന്താന്‍ പോലുമാകാതെ തളര്‍ന്ന് മരവിച്ച് 
       ഞാനും ഒരുനാള്‍ ഉറപ്പുള്ള പാറയായ് മാറുന്നുവെങ്കില്‍ 
       നിന്നിലെ അരുവികള്‍ എന്റെമേല്‍ ഒഴുകണം
   
   
   
    
     
    
   

Monday, July 11, 2011

കലാലയമെന്ന സുഗന്ധമുള്ള പൂവ് ..

കോളേജിനടുത്തുള്ള ആ ഇടവഴി ചെറുതാണെങ്കിലും അതിലൂടെ പോകുന്നവര്‍ വലിയവരായിരുന്നു കാരണം കലാലയം തന്നെ ഏറ്റവും വലുതാണല്ലോ- സ്നേഹകൂടാരം,അവിടെ ജീവിതത്തിന്റെ കൈപ്പു നീര്‍ കുടിക്കേണ്ടി വരില്ല നമുക്ക് ഇനി ഉണ്ടെങ്കിലും ആ കൈപ്പുനീര്‍ കലാലയത്തിലെത്തുമ്പോള്‍ തെളിനീരായ് മാറും,അല്ലെങ്കില്‍ അവിടുത്തെ പൂമ്പാറ്റകള്‍ മാറ്റും. കലാലയ ജീവിതം ഇഷ്ടമില്ലാത്തവര്‍ ആരും ഉണ്ടാകില്ല, ഒരു കാര്‍ വണ്ടിനെ പോലെ മൂളികൊണ്ട് നടക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്, ആ മൂളല്‍ മറ്റുള്ളവര്‍ക്ക് സന്തോഷ മുണ്ടാക്കുന്നുണ്ട് എങ്കില്‍ അത് തന്നെയാണ് വലുത്.കലാലയത്തിലെ ഓര്‍മകള്‍ക്ക് കിട്ടുന്ന നിര്‍വൃതി മറ്റൊന്നിനും ഇല്ല എന്നാണു എനിക്ക് തോന്നുന്നത് .പെയ്തു തീര്‍ന്നു പോയ ആ ദിനങ്ങള്‍ ഇനി ഒരിക്കലും പെയ്യില്ല എന്നറിഞ്ഞിട്ടും നമ്മള്‍ ഇടയ്ക്കു കൊതിക്കാറില്ലേ ആ മഴ വീണ്ടും പെയ്യാന്‍ ,ആ മഴയില്‍ ഒന്ന് നനയാന്‍ ,ആ മഴ നമ്മുടെ മനസ്സിനെ സ്വാധീനിച്ചത് കുത്തിയൊലിക്കുന്ന വെള്ള ചാട്ടത്തേക്കാള്‍ ശക്തമായല്ലേ.കലാലയ ജീവിതത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക പ്രണയം ആയിരിക്കും ഞങ്ങളുടെ കലാലയത്തിലും ഉണ്ടായിരുന്നു ഒത്തിരി പ്രണയങ്ങള്‍.ക്ലാസ്സിലേക്ക് കയറുമ്പോള്‍ തന്നെ കാണാം ആദ്യ ബഞ്ചിന്റെ ആദ്യത്തില്‍ രണ്ടു പേര്‍ നവാസും പ്രീതയും അവരുടെ പ്രണയത്തിനിടയില്‍ മതം ഒരു പ്രശ്നമേ അല്ലായിരുന്നു കാരണം അവരുടെ പ്രണയം ആത്മാര്‍ത്ഥമായിരുന്നു.അറിയപ്പെടുന്ന കലാലയത്തില്‍ ചേരാന്‍ അവസരം ഉണ്ടായിട്ടും പ്രീത ഞങ്ങളുടെ കലാലയത്തില്‍ ചേരാന്‍ തയ്യാറായതും,  ഫീസ് അടക്കാന്‍ സാഹചര്യം മൂലം പലപ്പോഴും പറ്റാത്തതുകൊണ്ട്   പ്രീതയുടെ ഫീസ്‌ നവാസ് അടച്ചിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാനിടയായത്‌ അവരുടെ പ്രണയം എത്ര മാത്രം ആഴത്തിലായിരുന്നു എന്ന് മനസ്സിലാക്കി തരുന്നു.സമൂഹത്തെ വെല്ലു വിളിക്കാന്‍ ആ  പ്രണയത്തിനു ശക്തി യില്ലാത്തത് കാരണമാകണം ആ പ്രണയം മഴയത്ത് ഇതളുകള്‍ അടര്‍ന്നു പോയ പൂവിനെ പോലെ താഴേക്കു വീണത്‌.എങ്കിലും ആ പൂവിന്റെ സുഗന്ധം ആ കലാലയത്തില്‍ ഇപ്പോഴുമുണ്ടെന്ന് ചിലപ്പോ തോന്നാറുണ്ട് .അത് പോലെ പ്രണയത്തിനു വേണ്ടി എല്ലാം ഉപേക്ഷിച്ചു മദ്രാസിലെ തിരക്കിനിടയില്‍ ജീവിക്കുന്ന ഞങ്ങളുടെ പ്രതീഷും സൗമ്യയും സാഹചര്യങ്ങളെല്ലാം പ്രതികൂലമായിട്ടും ത്യാഗങ്ങള്‍ സഹിച്ചു ജീവിക്കുന്ന അവര്‍ക്കിടയിലുണ്ട് ആത്മാര്‍ഥമായ പ്രണയത്തിന്റെ സുഗന്ധം .സുറുമയെഴുതിയ കണ്ണുകളുമായി ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന സലീന അവളുടെ ആ കണ്ണുകള്‍ ഇഷ്ടപെടുന്ന ഷിഹാബ് അവര്‍ക്കിന്നു എട്ടു മാസം പ്രായമായ കുഞ്ഞിന്റെ അടുത്തിരുന്നു ഇടവേളക്കിടയില്‍ എപ്പോഴോ എന്നോട് സംസാരിക്കുമ്പോള്‍ അവിടെയും ഉണ്ടായിരുന്നു ആത്മാര്‍ഥമായ പ്രണയത്തിന്റെ സുഗന്ധം.ഇങ്ങിനെ ഒരുപാടുണ്ട് കലാലയത്തെ കുറിച്ച് പറയുമ്പോള്‍ അനിയത്തിയെ പോലെ സ്നേഹം തന്നിരുന്ന മോളു എന്ന് വിളിക്കുന്ന ശാലിനിയും ,മഞ്ഞ ചോറ്മായി കടന്നു വരുന്ന കഞ്ചു വും ,എനിക്കേണ്ടി പൊതിച്ചോറില്‍ സൗഹൃദത്തിന്റെ  അമൃതം മാറ്റി വെക്കുന്ന ഇപ്പോഴും എന്റെ ആത്മാര്‍ത്ഥ സുഹൃത്തായ സുരേഷും, മിഠായിക്ക് വേണ്ടി തല്ലുകൂടിയ ഉമ്മര്‍ കുട്ടിയും നൌഷാദും,എപ്പോഴും അഞ്ചു മിനിറ്റു വൈകി വരുന്ന ഗാന്ധി എന്ന് വിളിക്കുന്ന പ്രസാദും,അങ്ങിനെ എത്രയേറെ കഥാപാത്രങ്ങളും ഓര്‍മകളുമാണ് കലാലയം .ആ കലാലയത്തിലെ സുഗന്ധം എന്റെ ജീവിതത്തിലെ സങ്കടമെല്ലാം സന്തോഷമുള്ളതാക്കിയിരുന്നു എന്ന് ഇന്ന് ഞാനറിയുന്നു."ഹേ കലാലയമേ എന്തിനു ഞങ്ങളെ വിട്ടകന്നു .....ജീവിതത്തിലെ പേടിപ്പെടുത്തുന്ന യാഥാര്ത്യങ്ങള്‍ക്കിടയില്‍ തള്ളി വിട്ടുകൊണ്ട് എന്തിനു നീ പോയി ........ഞങ്ങളെയെല്ലാം വേര്‍പാടിന്റെ വേദനയില്‍ നിര്‍ത്തി കൊണ്ട് നീ എങ്ങു പോയി ........നിനക്ക് പോകാതിരിക്കാമായിരുന്നില്ലേ.....ഞങ്ങളിന്നു നീറുകയാണ് ജീവിതത്തിനിടയില്‍ പെട്ട്....നിന്റെ ഓര്‍മ്മകള്‍ മാത്രമാണീ .ഞങ്ങള്‍ക്ക് ഏക ആശ്വാസം, വേര്‍പാടിന്റെ നിമിഷങ്ങള്‍ തന്ന് നീ പോയെങ്കിലും മറക്കില്ല ഞങ്ങള്‍ നിന്നെ ഒരിക്കലും... 
കണ്ണീരോടെ ...നിന്റെ സ്വൊന്തം 
                                                                                                                                                                                                                                -മയില്‍പീലി-

Sunday, July 03, 2011

നാണം കെട്ടവന്റെ കണ്ണുനീര്‍ ....

 സമയം 8.30 ,പെട്ടെന്ന് എണീറ്റ്‌ കുളി കഴിഞ്ഞ് ഡ്രസ്സ്‌ മാറുമ്പോഴാണ് ഓര്‍ത്തത്‌ ചോറ് എടുത്തില്ലല്ലോ എന്ന് ,എപ്പോഴും ഷാനി അങ്ങിനെ ആണ് ,എല്ലാം മറക്കും കാരണം ഏതു സമയത്തും ചിന്തകളുടെ ലോകത്താണ് ,ശരിക്കും പറഞ്ഞാല്‍ സ്വൊപ്ന ജീവി "നീ ഇങ്ങിനെ സ്വൊപ്നം കണ്ടു നടന്നാല്‍ എങ്ങനാ ...ഷാനി "അമ്മ എപ്പോഴും പറയുമായിരുന്നു ,ചോറ് പോതിയിലാക്കാന്‍ വേണ്ടി വാഴ തുമ്പിനു വേണ്ടി മുറ്റത്തേക്കിറങ്ങി ,വേഗം വാഴ തുമ്പ് വെട്ടി അടുക്കളയിലേക്കു ഓടുകയായിരുന്നു ,ചോറ് എടുക്കാന്‍ വേണ്ടി പാത്രം തുറന്നതും "തിന്നോ .........തിന്നാനല്ലേ അറിയൂ .....നാണ മില്ലെടാ.....ഇത്രയും വളര്‍ന്നിട്ടു പഠിക്കാന്‍ പോകാണത്രെ ...."ചോറിലേക്ക്‌ ഒരിറ്റു കണ്ണുനീര്‍ ...ആ കണ്ണുനീര്‍ ദൈവമാണമ്മ എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുകയായിരുന്നു.വിശപ്പിനെക്കാള്‍ വലുതല്ലല്ലോ ആത്മാഭിമാനം ചോറ് കുറേശ്ശെ എടുത്തു വാട്ടിയ വാഴയിലയിലെക്കിട്ടു ,ഉപ്പേരിക്ക് വേണ്ടി ചെറിയ വാഴയില വാട്ടുവാന്‍ വേണ്ടി ഷാനി എടുത്തു ,ഒപ്പം സമയവും നോക്കി ഒന്നും ആലോചിച്ചില്ല ,ഗ്യാസ് തുറന്നു വാഴയില വാട്ടുവാന്‍ തുടങ്ങി "അത് ശരി.......തിന്നാന്‍ ഉണ്ടാക്കിയതും പോര..നിനക്ക് വേണ്ടി മാത്രമല്ല ഗ്യാസ് ...അതെങ്ങിനെ.. ...അറക്കുന്ന വാക്കുകള്‍ ...കുറ്റപ്പെടുത്തലുകള്‍ ,ഷാനിയുടെ നിയന്ത്രണം വിട്ടു ,..ചോറും വാഴയിലകളും വായുവിലേക്ക് പറന്നു ,വാതിലുകള്‍ കൊട്ടിയടച്ചു കൊണ്ട് ഉറക്കെ ശബ്ദമുണ്ടാക്കി .സുനിയുടെ ഓരോ കാല്പാദങ്ങളും ആരോടോ ഉള്ള ദേഷ്യം തീര്‍ത്തു ,അവസാനം കണ്ണുനീര്‍ കണ്ണിനു മൂട് പടം തീര്‍ത്തു ,ബാഗുമെടുത്ത്‌ റോഡിലൂടെ .....തന്റെ കണ്ണുനീരിനാല്‍ കുതിര്‍ന്ന റോഡിലൂടെ ഷാനി നടന്നു തല താഴ്ത്തി കൊണ്ട്. താന്‍ മാത്രമാണ് ഇങ്ങിനെ ,തന്റെ മാത്രമേ ഉള്ളു നാണം കേട്ട ഈ ജീവിതം ,റോഡിലെ ചെറിയ മണ്‍ കല്ലുകളടക്കം തന്നെ കളിയാക്കുന്നു ,ബസ്സില്‍ കയറുമ്പോള്‍ പോക്കറ്റിലേക്കു നോക്കി മൂന്നു രൂപ ,വിദ്യാര്‍ഥി എന്ന പരിഗണന ഷാനിയെ വീണ്ടും നാണം കേട്ടവനാക്കി .പട്ടാമ്പിയില്‍ ബസ്സിറങ്ങുമ്പോള്‍ 9.15 ,റെയില്‍വേ സ്റ്റേഷനില്‍ എത്തിയതും ട്രെയിന്‍ വന്നതും ഒരുമിച്ചായിരുന്നു.ട്രെയിന്‍നീങ്ങി തുടങ്ങി കേറുന്ന വഴിയില്‍ തന്നെയാണ് .ഷാനി നിന്നത് ,ഷോര്‍ണൂര്‍ കഴിഞ്ഞതും ബാലിശമായ ചിന്തകള്‍ ഷാനിയുടെ മനസ്സിനെ കീഴടക്കി ,അമ്മ തന്നെ മാടി വിളിക്കുന്നു ,ദൂരെ എവിടെ നിന്നോ താരാട്ട് കേള്‍ക്കുന്നു ,,,വീണ്ടും കണ്ണുനീര്‍ മൂടുപടം തീര്‍ത്തു ഇരുട്ട് മാത്രം .........വായുവിലേക്ക് എടുത്തു ചാടുമ്പോഴും ആ താരാട്ട് പാട്ട് ഷാനി കേട്ടു..........മാലാഖമാര്‍  എത്തി ,തന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ട് പോകാന്‍ ,"ഇനി കണ്ണ് തുറന്നോളൂ".......തന്റെ അമ്മയുടെ ശബ്ദം മെല്ലെ കണ്ണ് തുറന്നു .........മുകളില്‍ കറങ്ങുന്ന ഫാനും തന്നെ നാണം കേട്ടവന്‍ എന്ന് വിളിക്കുന്നു. .മരണത്തിനു മുമ്പിലും താന്‍ നാണം കേട്ടവനായി എന്ന യാഥാര്‍ത്ഥ്യം ...അറിഞ്ഞു കൊണ്ട് തന്നെ ഷാനി ഇന്നും ജീവിക്കുന്നു നമുക്കിടയില്‍ .........