Thursday, October 13, 2011

ഓര്‍മകളുടെ പൂമഴ

 ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്നറിയുന്ന ഒരു ചിത്രം അപ്രതീക്ഷിതമായി  നമുക്ക് കിട്ടിയാല്‍ മനസ്സിന്റെ സന്തോഷം എങ്ങിനെ പറഞ്ഞു അറിയിക്കാന്‍ പറ്റും  .ഇപ്പൊ എന്റെമനസ്സില്‍ ആ സന്തോഷത്തിന്റെ പൂമഴ പെയ്യുകയാണ് ,ഓര്‍മകളുടെ പൂമഴ .ഈ പുമഴ ഞാന്‍ നനയുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി .അതെ നാലാം ക്ലാസ്സിലെ ആ ക്ലാസ് ഫോട്ടോ എനിക്ക് തിരിച്ചു കിട്ടിയിരിക്കുന്നു .ആ സ്ലൈറ്റില്‍ എഴുതിയിരിക്കുന്ന "4.B" എന്നെ വീണ്ടും ആ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്നു .ഞാന്‍ കുറച്ചു നേരം നനഞ്ഞോട്ടെ ആ പൂമഴ ...."സൂര്യഭായ് ടീച്ചര്‍ ഹാജര്‍ പട്ടിക വിളിച്ചതിന് ശേഷമാണ് ഞങ്ങളോട് ആ സന്തോഷമുള്ള കാര്യം പറയുന്നത് "നാളെ എല്ലാവരും പുതിയ ഡ്രസ്സ്‌ ഇട്ടു വരണം നാളെ ഫോട്ടോ എടുപ്പ് ഉണ്ട് നാളെ ആരും മുടങ്ങരുത്‌ " എല്ലാവര്ക്കും സന്തോഷമായി .സ്കൂള്‍ വിട്ടു വീട്ടില്‍ എത്തിയ ഉടനെ തന്നെ ഞാന്‍ ഉമ്മയോട് പറഞ്ഞു "നാളെ ഞാന്‍ പെരുന്നാളിന് എടുത്ത ഡ്രസ്സ്‌ ഇടും നാളെ സ്കൂളില്‍ ഫോട്ടോയെടുക്കലാണ് ".എന്റെ സന്തോഷം കണ്ടിട്ടാകണം ഉമ്മ പുഞ്ചിരിച്ചു "പിന്നേ ഒരു ഫോട്ടോകാരന്‍ എന്നിട്ടെന്തിനാ " താത്തയുടെ കളിയാക്കല്‍ എനിക്കത്ര പിടിച്ചില്ല "ഉമ്മാ ഈ കുഞ്ഞാത്ത പറയുന്നത് നോക്ക് " ഞാന്‍ ചിണുങ്ങി .ഉമ്മ ഒരു പുഞ്ചിരിയോടെ വീണ്ടും തന്റെതായ ലോകത്ത് " നീ ആ ഡ്രസ്സ്‌ അഴിച്ച് വെച്ച് ചായ കഴിക്ക്" ഉമ്മയുടെ സ്നേഹത്തില്‍ പൊതിഞ്ഞ ശാസനം .എന്റെ മനസ്സില്‍ ഇന്നുണ്ടായ ആ സന്തോഷത്തിന്റെ പൂമഴ .കാലത്ത് പുതിയ ഡ്രസ്സ്‌ ഇട്ടു  സ്കൂളിലേക്ക് പോകാന്‍ ഇറങ്ങുകയാണ് "ഉമ്മാ ഞാന്‍ സ്കൂളില്‍ പോകുവാ " ഒരു രൂപ താ " അത് പറയുമ്പോള്‍ എന്റെ മനസ്സില്‍ അയ്യപ്പെട്ടന്റെയും മാനുക്കയുടെയും കടയിലെ ഉപ്പു പുരട്ടിയ ഓറഞ്ച് ആയിരുന്നു ഒരു രൂപ കയ്യില്‍ തരുമ്പോള്‍ ഉമ്മ ഒന്നും കൂടെ തന്നു" ലോകത്തില്‍ എനിക്ക് തോന്നിയ ഏറ്റവും വലുത് ,ഇനി എനിക്ക് കിട്ടാത്ത ഒന്ന് മാതൃചുംബനം "അത് തരുമ്പോള്‍ ഉമ്മയുടെ കണ്ണ് നിറഞ്ഞിരുന്നോ ......അന്നത്തെ ചെറിയ കുട്ടിക്ക് അതിനുള്ള പക്യത ഉണ്ടായിരുന്നില്ല .എങ്കിലും എല്ലാ സന്തോഷ ത്തോടെ ഞാന്‍ സ്കൂളിലേക്ക് ഓടി .ഒന്നാമത്തെ പിരിട് കഴിഞ്ഞു  .സൂര്യഭായ് ടീച്ചറുടെ ശബ്ദം "എല്ലാവരും വരി വരിയായി നടന്നു നമ്മുടെ ക്ലാസ്സിന്റെ പിന്നിലേക്ക്‌ നടക്ക് .ഞങള്‍ അത് പോലെ നടന്ന് ഫോട്ടോ എടുക്കുന്ന സ്ഥലത്തെത്തി .ക്യാമറയും പിടിച്ചു ഫോട്ടോ ഗ്രാഫെര്‍ .സൂര്യഭായ് ടീച്ചര്‍ തന്നെ  ഞങളെ ഒരുമിച്ചു നിര്‍ത്തി .ഫോട്ടോ ഗ്രാഫറുടെ എല്ലാവരും റെഡിയല്ലേ എന്ന ചോദ്യം കേട്ടതോടെ ഞങളുടെ കുഞ്ഞു മനസ്സില്‍ കുഞ്ഞു ഗൌരവം വിടര്‍ന്നു .പിന്നെ ഒരു ശബ്ദവും ഒരു വെളിച്ചവും .ആ നിമിഷവും  ഓര്‍മകളുടെ ഒഴുക്കിലേക്ക്‌ നീങ്ങി ആ നിമിഷം ഒരു ചിത്രമായി മാറി .അഞ്ചു രൂപ കൊടുത്തു ആ ഫോട്ടോ വാങ്ങി വീട്ടില്‍ വന്നു ഉമ്മയെ യും താത്തയെയും കാണിക്കുമ്പോള്‍ ..സന്തോഷത്തിന്റെ പൂമഴ അവിടെയും പെയ്തു .പക്ഷെ കാലം എന്ന കാറ്റ് ആ ഫോട്ടോ യെ എന്നില്‍ നിന്ന് അകറ്റി ..വര്‍ഷങ്ങള്‍ക്കുശേഷം ഇന്നാണ് ഞാന്‍ ആ ഫോട്ടോ കാണുന്നത് അന്നത്തെക്കാളും വികാരപരമായ നിര്‍വൃതി ഇന്ന് ഞാന്‍ അനുഭവിക്കുന്നു  .ഈ ഫോട്ടോ കളയാതെ എടുത്തു വെച്ച എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ശ്രീകൃഷണന്റെ അമ്മയായ കോമളവല്ലി ടീച്ചറോട് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നന്ദിയുണ്ട് .നന്മകള്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി .ഈ ഫോട്ടോയില്‍ ഞാന്‍ ഏതാണെന്ന് പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക് എന്നെ കണ്ടെത്തിയാല്‍ ഒരു കുഞ്ഞു സമ്മാനം തരാം.ഞാന്‍ ഈ ഓര്‍മകളുടെ പൂമഴ യില്‍ നനയട്ടെ ....മെല്ലെ മെല്ലെ നിദ്രയിലേക്കും......  
പ്രവാസത്തിന്റെ പട്ടുമെത്തയില്‍ കിടന്നു ഞാന്‍ മെല്ലെ കണ്ണുകളടച്ചു ....അങ്ങ് ദൂരെ നിന്ന് ........ഒരു താരാട്ട് പാട്ട് ആ താരാട്ട് പാട്ടിന്റെ നാദങ്ങള്‍ക്കൊപ്പം ആരോ എന്നെ തലോടുന്നു ...........ഞാന്‍ നിദ്രയുടെ ആഴങ്ങളിലേക്ക്  ആരെങ്കിലും വിളിച്ചു വോ ....മോനെ " വീണ്ടും സ്നേഹമന്ത്രണം ഞാന്‍ മെല്ലെ കണ്‍കള്‍ തുറന്നു എന്റെ മുന്നില്‍ പൂനിലാവ്‌ ഉദിച്ചു നില്‍ക്കുന്നു "ശുഭരാത്രി" പൂ നിലാവ് മന്ത്രിച്ചു ...പുഞ്ചിരിച്ചു കൊണ്ട് ഞാനും നിദ്രയിലേക്ക്