Sunday, September 04, 2011

ആ തണല്‍മരം

"മിഴിയിണ നനഞ്ഞത്‌ എന്തായിരുന്നു ".......നിശയുടെ സൗന്ദര്യത്തോടൊപ്പം ഗസലിന്റെ ഈരടികള്‍. ബഹ്റൈനിലെ പെരുന്നാള്‍ രാത്രിയില്‍ ,ഗസലിന്റെ മാസ്മരികതയില്‍ ലയിച്ചു കൊണ്ടിരിക്കുകയായിരുന്നു ഞാന്‍ ,ഒരു ഫോണ്‍ കാള്‍ ....സൗദി നമ്പര്‍ ആണല്ലോ ഞാന്‍ മനസ്സില്‍ വിചാരിച്ചു,ആരായിരിക്കും.....           .ഇതിനു മുമ്പ് ഒരിക്കല്‍ മാത്രം കേട്ട ശബ്ദം ,             
              "ഷാജീ...........ഉണ്ണിയെട്ടനാണ്".
            "ഉണ്ണ്യേട്ടാ ....എന്താണ് വിശേഷങ്ങള്‍ സുഖം തന്നെയല്ലേ ".. 
         "സുഖം ഷാജി ......ഞാന്‍ ബഹറൈനില്‍ ഉണ്ട്" , 
           "എനിക്ക് നിങ്ങളെയൊക്കെ കാണണം എന്നുണ്ട് ഷാജി" .
    .    "അതിനെന്താ ...നാളെ ഞാന്‍ ഉച്ചക്ക് വരാം ഉണ്ണ്യേട്ടാ" 
          .".താഹിറിനെയും കൂട്ടണം ...."
     .    "ഞങള്‍ രണ്ടാളും ഉണ്ടാകും "...
          "എന്നാല്‍ നാളെ കാണാം ഉണ്ണ്യേട്ടാ "..... 
 ഉണ്ണിയേട്ടന്‍ എന്റെ നാട്ടുകാരന്‍ ആണെങ്കിലും ഞാന്‍ ഉണ്ണ്യെട്ടനെയോ ,ഉണ്ണ്യേട്ടന്‍ എന്നെയോ ഇതിനു മുമ്പ് കണ്ടിട്ടില്ല, സൌഹൃദകൂട്ടായ്മയായ ഫേസ്ബുക്ക്‌ വഴിയാണ് പരിചയപ്പെടുന്നത് .ഓര്‍മകളെ ഒരുപാടിഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍  ,എനിക്ക് തോന്നുന്നത് അത് തന്നെയായിരിക്കണം സൗഹൃദമെന്ന തണല്‍മരത്തില്‍ ഞങ്ങള്‍ വഴി യാത്രക്കാരെ പോലെ കണ്ടു മുട്ടിയത്‌ .ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ              എഴുത്തിനെ കുറിച്ചായിരുന്നു എന്നോട് സംസാരിച്ചത് ,ഇനിയും എഴുതണം ,വായിക്കണം സീരിയസ് ആയി അതിനെ കാണണം.....ഒരു പാട് സന്തോഷമാണ് തോന്നിയത് ,ഒരു പാട് ജീവിതം കണ്ട ,ഒരു പാട് ജീവിതാനുഭവങ്ങളുള്ള ,പഠിക്കുമ്പോള്‍ കോളേജ് ചെയര്‍മാനായിരുന്ന ,കാമ്പസ് രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന ഉണ്ണിയേട്ടന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഉണ്ടായ നിര്‍വൃതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഉച്ചക്ക് രണ്ടു മണിയായി ഞാനും താഹിറും ഉണ്ണിയേട്ടന്റെ അടുത്ത് എത്തുമ്പോള്‍. ദിക്കറിയാതെ പാഞ്ഞു കൊണ്ടിരിക്കുന്ന ബഹ്റൈനിലെ വാഹങ്ങളുടെ ശബ്ദത്തിലും ,പ്രവാസത്തെ കൂടുതല്‍ ചൂടുള്ളതാക്കാന്‍ എപ്പോഴും ഇഷ്ട്ടപെട്ടിരുന്ന സൂര്യന്റെ തലോടലിലും ഞങ്ങള്‍ സൗഹൃദത്തിന്റെ ആ തണല്‍ മരത്തില്‍ സ്നേഹത്തിന്റെ കാറ്റേറ്റു ഞങ്ങള്‍ ഇരുന്നു. ഒരു പാട് ജീവിതാനുഭവങ്ങള്‍ ഉള്ളതായിരിക്കണം  ഉണ്ണിയേട്ടന്റെ ഉപദേശങ്ങള്‍ക്ക് ,ആത്മവിശ്വാസത്തിന്റെ കാതല്‍ തന്നെ ഉണ്ടായിരുന്നു .തിരികെ പോരുമ്പോള്‍ ,ഉണ്ണിയേട്ടന്റെ ഇരുപത്തി അഞ്ചാം വിവാഹ വാര്‍ഷികത്തിന്  ബഹ്റൈനിലെ റേഡിയോ വോയിസ്‌ ,നിശാഗന്ധി എന്നാ പ്രോഗ്രാമില്‍ അവതരിപ്പിച്ച ഒര്മാകുരിപ്പുകള്‍ അടങ്ങിയ സി.ഡി യും ഒപ്പം കമലാ സുരയ്യയുടെ "ഹംസധ്വോനി" എന്ന ബുക്കും  സമ്മാനമായി തന്നപ്പോള്‍ ,ഞാന്‍ ചിന്തിച്ചുപോയ് തണല്‍ മരങ്ങള്‍ എന്താ ശ്വാസമാണെന്ന്. താഹിര്‍ എന്റെ കൂട്ടുകാരനാണെങ്കിലും പ്രവാസത്തിന്റെ തിരക്കിനിടയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞി രുന്നില്ല .ഉണ്ണിയേട്ടന്റെ സാന്നിധ്യം കാരണമാകണം ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് 

.ഞാന്‍ ചിന്തിക്കുന്നു ..."സൗഹൃദങ്ങള്‍ എപ്പോഴും ഒരു തണല്‍ മരം പോലെയാണ് ...
ജീവിതത്തിന്റെ....യാത്രയില്‍ ഇടയ്ക്കു കടന്നു വരുന്ന
ചൂടില്‍ നിന്ന് ഒരാശ്വാസമായി ആ തണല്‍ മരത്തില്‍ ഒന്നിരിക്കാന്‍
നമ്മള്‍ കൊതിക്കുന്നു ......ആ തണല്‍ മരങ്ങളിലെ കാറ്റ്
ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്‌ ......ആ തണല്‍ മരങ്ങളിലെ സംഗീതത്തില്‍
കുറച്ചു നേരം വിശ്രമിക്കാത്തവര്‍ ആരുണ്ട്‌ ........
എന്നും ഒരു തണലായ്‌ ....
തളരുമ്പോള്‍ ഒരു കൈ താങ്ങായ്
സ്നേഹത്തിന്റെ വേരുകളാല്‍ വളര്‍ന്ന ആ
തണല്‍ മരങ്ങള്‍ എന്നെന്നും നില നില്‍ക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം..